pathu kalpanakal


ദൈവ കല്പനകള്‍പത്ത്‌
1.       നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു; ഞാന്‍അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2.       ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3.       കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4.       മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5.       കൊല്ലരുത്.
6.       വ്യഭിചാരം ചെയ്യരുത്‌.
7.       മോഷ്ട്ടിക്കരുത്.
8.       കള്ളസാക്ഷി പറയരുത്.
9.       അന്യന്‍റെ ഭാര്യയെ മോഹിക്കരുത്.
10.   അന്യന്‍റെ വസ്തുക്കള്‍മോഹിക്കരുത്.

    ഈ പത്തു കല്പനകള്‍രണ്ടു കല്പനകളില്‍സംഗ്രഹിക്കാം.

1.       എല്ലാറ്റിനും ഉപരിയായി ദൈവത്തിനെ സ്നേഹിക്കണം.
2. തന്നെപോലെ മറ്റുള്ളവരെയും സ്നേഹിക്കണം

4 അഭിപ്രായങ്ങൾ:

  1. "ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഔര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. കുല ചെയ്യരുതു. വ്യഭിചാരം ചെയ്യരുതു. മോഷ്ടിക്കരുതു. കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു." പുറപ്പാടു 20:1-17

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവരും ഈ കല്പനകൾ അനുസരിച്ചു ജീവിച്ചാൽ എന്തു നന്നായേനെ

    മറുപടിഇല്ലാതാക്കൂ
  3. Excellent prayers.. please give a short prayer while performing journey

    മറുപടിഇല്ലാതാക്കൂ